പ്രണയ മൗനങ്ങളിലൂടെ
ഏകാന്തതയെ പ്രണയിച്ചിരുന്ന ബാല്യം ഒരിക്കൽ കൂട്ടുകാരുണ്ടായിരുന്നെങ്കിലൊരു മോഹം വണ്ണാത്തിക്കിളികളും അണ്ണാറക്കണ്ണനും തള്ളിക്കളിച്ചിരുന്ന തൊടിയിൽ ആരെങ്കിലും കൂടെ കൂട്ടുമോ എന്ന് ചോദിച്ചു നടന്നൊരു കാലം ചാർത്തിൽ നിന്നും വീഴുന്ന മഴത്തുള്ളികളെ നോക്കി വർത്തമാനം പറഞ്ഞിരുന്നുവോ എങ്ങുനിന്നോ വന്നൊരു നേർത്തകരച്ചിൽ തേടി ഞാൻ പിന്നാമ്പുറത്തേക്ക് നടന്നു മഴയിൽ നനഞ്ഞു കുതിർന്നൊരു ജീവിക്ക് "സുന്ദരി''യെന്ന് പേരു വിളിച്ചു. പിന്നീടങ്ങോട്ട് സുന്ദരി യില്ലാതെ യൊരു ജീവിതമില്ലെന്നായി. നീലകണ്ണുകളും വെളുത്ത മീശയും അവളെ കൂടുതൽ സുന്ദരിയാക്കി.