# കേരളപ്പിറവി ദേശഭക്തിഗാന മത്സരം # കോശി ജോൺസൺ (ഷാ) കാവ്യഭാവനയെ ഏഴഴകുള്ളൊരു വർണ്ണ ചിത്രമാക്കിയ - ഈശ്വര സൃഷ്ടിയോ എന്റെ കേരളം. മാറുന്ന ഋതുക്കൾ മാറ്റി വരയ്ക്കുന്ന- വർണ്ണ ചിത്രമോ എന്റെ കേരളം. കുയിലിന്റെ നാദവും കാട്ടാറിൻ താളവും. സമന്വയിക്കുന്നോരിടമോ എന്റെ കേരളം. കതിരോൻ പ്രഭയിൽ ചാറ്റൽ മഴയേറ്റ് മിന്നി തിളങ്ങുന്നോ . എന്റെ കേരളം എത്ര സുന്ദരം. ഹരിതാഭമാകും ചേലകൾ ചുറ്റി നാണം മറയ്ക്കുന്ന . മിന്നുന്ന ചോലകൾ മാലയായ് അണിയുന്ന. മരതക ശോഭയിൽ ഇറ്റിറ്റു വീഴുന്ന -മഞ്ഞിൻ കണങ്ങൾ മാറ്റുകൂട്ടുന്ന. കളഭവും ഏലവും മണക്കുന്ന മേനി കൊണ്ടാരെയും വശീകരിക്കുന്ന. എന്റെ കേരളം എത്ര സുന്ദരം. കയറിൻ റാട്ടുകൾ ഒരു പോൽ ചലിക്കുന്ന ഗ്രാമവും. നാടൻ പാട്ടുകൾ ഈണത്തിലൊഴുകുന്ന വയലേലകളും. കേരവും റബ്ബറും ഒരു പോൽ വിളയുന്ന നാടും. മയിലും പുലിയും ഗജവും വിഹരിക്കും കാടും. തൂവെള്ള മഞ്ഞിൻ പുതപ്പണിഞ്ഞ് പള്ളി മണിയും ശംഖ് നാദവും ബാങ്ക് വിളിയും കേട്ടുണരുന്ന. എന്റെ നാടെത്ര മനോഹരി. കോലവും തെയ്യവും തുള്ളലും ആട്ടവും കഥകളിയും രവിവർമ്മ ചിത്രവും . കലയുടെ കേളീ ഗൃഹമിത് കേരളം. കാല്പന്തും കോൽകളീം ഗോട്ടിയും കബഡിയും വള്ളം കളിയും തനതായ കളരിയും മാറ്റുരയ്ക്കു...
#ശിശുദിന സന്ദേശ കവിത മെഗാ മത്സരം ബാല്യം ഞാനാരെന്നറിയാത്ത ഞാനറിയാത്തൊരു ബാല്യം. മുലപ്പാല് കിട്ടാത്ത ബാല്യം. കണ്ണീരുണങ്ങാത്ത ബാല്യം കണ്ണീരു വറ്റിയ ബാല്യം. വിശപ്പടങ്ങാത്ത ബാല്യം സ്നേഹമൊരിറ്റ് തേടുന്ന ബാല്യം. കാക്കയും പൂച്ചയും കൂട്ടുകാരായുള്ള ബാല്യം എച്ചിലിലയ്ക്കായി ശുനകനോടടി കൂടും ബാല്യം. കണ്ണിലെ കൗതുകം പൊല്ലാപ്പായ് മാറുന്ന കാലം. തൂകി കളയുന്ന അരിമണി ഒരു വറ്റ് മാറ്റി വയ്ക്കാമോ ഈ ബാല്യത്തിനായ്? തെരുവിൽ കിടക്കാതെ നോക്കുവാൻ കാക്കുമോ? പുത്തനല്ലെങ്കിലും നല്ലൊരുടുപ്പിട്ട് കുഞ്ഞുങ്ങൾക്കൊപ്പം സ്കൂളിലേക്കയക്കാമോ? കൂടെപ്പിടിച്ചു തലോടുവാൻ. നിങ്ങൾക്കമ്മയായ് അച്ഛനായ് തോന്നലുണ്ടാക്കുവാൻ . നല്ലൊരു ജീവിതം കിനാവു കാണുവാൻ, ഈ ദിനം തുടങ്ങട്ടെ സ്വപ്നതുല്യമായ്..
കരിയിലകൾക്കിടയിൽ നിന്നും പതുക്കെ തലപൊക്കി നോക്കി.ഹൃദയമിടിപ്പ് ഇപ്പോഴും കുറഞ്ഞിട്ടില്ല. അതെങ്ങനാ ഒറ്റയ്ക്കു പോകില്ലെന്ന് അമ്മ പലവട്ടം പറഞ്ഞിട്ടുള്ളതാ .ആ ഞാനങ്ങനാ..തോടുപൊട്ടി പുറത്തിറങ്ങാൻ തന്നെ നേരമെടുത്തു. ആ താമസം എല്ലാത്തിലുമുണ്ട്.ബാക്കിയുള്ളവർ സുപ്രഭാതം കേട്ടുണർന്ന് അയലത്തെ ദാക്ഷായണിയമ്മയുടെ വീട്ടിൽ ചികയാൻ പോയി.കൂടിന്റ്റിടയിലൂടെ അരിച്ചെത്തിയ വെളിച്ചം അലോസരപ്പെടുത്തിയപ്പോൾ ചാ ടിയെണീറ്റു.ചിറകൊന്ന് കുടഞ്ഞ് അച്ഛനപ്പോലെ കൂകണമെന്നുണ്ട്.എവിടെ..വരണ്ടെ ശബ്ദം. ദാക്ഷായണിയമ്മയുടെ കൊച്ചുമകൻ പല്ലുതേച്ചു കൊണ്ട് കിണറ്റിൻ കരയിലുണ്ട്. അല്പം സ്വാധീനക്കുറവുള്ള അവനും എന്നെപ്പോലെയാ..അധികം കൂട്ടുകാരില്ല.താമസിച്ചു സ്കൂളിൽ പോകുന്ന അവനെ ഞാൻ പ്രത്യേകം ശ്രദ്ധിക്കും എൻറ്റെ തനിരൂപം. വല്ലാതെ വിശക്കുന്നു. ഒരു മണ്ണിരെയെങ്കിലും കിട്ടിയാലായി. അവമ്മാർ ബാക്കി വച്ചേക്കുവോ..ശവങ്ങൾ..ഉറക്കച്ചടവിൽ ഞാൻ കിണറ്റിൻകരയിലേക്ക് നടന്നു.അപ്രതീക്ഷിതമായൊരു ചിറകടിച്ച് കാതുകളിൽ. സർവ്വ ദൈവങ്ങളെം വിളിച്ചോടി ചേനയ്ക്ക് കുഴിയെടുത്ത തടത്തിൽ അറിയാതെ വീഴുമ്പോൾ കരിയിലകൾക്കിടയിൽ ഞാനറിഞ്ഞു ദൈവത്തിൻറ്റെ കൈയ്യൊപ്പ്. നീല നിക്കറും വെള്ള ഷർട്ടുമണിഞ്...
Comments
Post a Comment