Posts

Showing posts from December, 2022

നവവത്സര മറുവരി കവിത രചനാ മത്സരം

പഴയ ശീലങ്ങൾ മാറ്റുമെങ്കിലോ വരുമൊരു നവയുഗം വരും പുതുതലമുറയ്ക്കായ്

അമ്മ ഓർമ്മ രണ്ടാം വാർഷികം

Image
"മധുരമീ ഓർമ്മകൾ മായാതെ കിനാവിൽ ഇന്നും  അമ്മ തൻ മടിത്തട്ടിൽ പൈതലായെന്ന പോൽ " അമ്മ ഭൗതീകമായ് ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് രണ്ട് വർഷം തികയുന്നു. സ്നേഹമയിയായ അമ്മയുടെ ഓർമ്മകൾക്കു മുൻപിൽ പ്രണാമം🙏🙏🙏

കാവ്യ ധ്വനി - മറുവരി രചന മത്സരം

#കാവ്യ ധ്വനി - മറുവരി രചന മത്സരം സൗഹൃദങ്ങൾക്കു മേൽ രാഷ്ട്രീയം കലരുന്നുവോ? മനുഷ്യധർമ്മങ്ങൾക്കുപരി മതം പകരുന്നുവോ? സ്നേഹ ബന്ധങ്ങൾക്കു മേൽ ധനം  മുറുകുന്നുവോ? ജീവിത ലഹരിയ്ക്കുപരി മറുലഹരി തിരയുന്നുവോ? കരാളഹസ്തങ്ങൾ യുവതയക്കു പിറകേ. കഠാരയുമായ് കാത്തുനിൽക്കുന്നു. ചോര തൻ ഗന്ധം  കൊതിച്ചൊരു ചെന്നായ പോലെവിടെയും. ധർമ്മം പകരേണ്ട കരമെവിടെ? വിദ്യ പകരേണ്ട കരമെവിടെ? സ്നേഹം കൊടുക്കേണ്ടതെവിടെനിന്നും. ഇഴ പൊട്ടാതൊഴുകേണ്ടേയൊരു മധുരസംഗീതം. പുതുതലമുറയ്ക്കായ്..

അക്ഷര കേരളം - മഹാകവിക്കൊരു മറുവരി രചനാ മത്സരം- വള്ളത്തോൾ

#അക്ഷര കേരളം - മഹാകവിക്കൊരു മറുവരി രചനാ മത്സരം മലയാള ഭാഷയെ മനമോടടുപ്പിച്ച് ഈ പൈങ്കാറ്റ് വീശാത്ത ദേശ മേത്. മലകളും നദികളും വനവും കടന്നെത്തും. മലയാളി നാടിൻ പെരുമയൊന്ന്. കൈരളി നാടിൻ മനുജരൊന്ന്.

പുതുവത്സരം 2

ഒരു മലർകൂടി കൊഴിയുമീ  മലർവാടിയതിൽ നിന്നും. പരിമളം പരത്തിയൊരു പനി നീർപ്പൂവായിരുന്നു നീയെൻ ഹൃത്തിൽ . സഹസ്രമാം ഭ്രമരത്തിൻ പ്രണയം തടയുവാൻ ഒരു മാരിക്കാവതില്ലല്ലോ മധുവൂട്ടിയവരെ  നീ സത്കരിച്ചല്ലോ . ഇനി കൊഴിയാതെ വയ്യ. വിരിയട്ടെ പുതുമ തൻ മൊട്ടുകൾ. വിടരട്ടെ കായ്ക്കട്ടെ പുതുയുഗത്തിലേക്കായ്. വെട്ടി വെടിപ്പാക്കി കേടുകൾ തീർത്തലങ്കരിച്ചീടാം. നവവത്സരമായ് ശോഭിക്കുവാനീ ലോകമാം മലർവാടി  തന്നിൽ. ഇനിയൊരു  ശലഭമായ് കീടമായ്  പിറവിയെടുക്കാം ...  മാറുമീ പുതുവർഷം നിങ്ങൾ തൻ പിറവിയിൽ... ,

അക്ഷര കേരളം നാടൻ പാട്ട്

#അക്ഷര കേരളം നാടൻപാട്ട് മത്സരം വലകുലുക്കുമ്പോൾ പെട പെടക്കണ മീനു പോലെൻ നെഞ്ചകം. കൂരയ്ക്കുള്ളിലെ വള കിലുങ്ങുമ്പോൾ. കിലുങ്ങും കിടുകിടെ മനമൊന്ന്. പൊന്നുമോളുടെ മംഗലം കഴിയും വരെയും തുടരുമീയൊരു പെട പെട.

അക്ഷര കേരളം നാടൻ ശീല് രചനാ മത്സരം

# നാടൻ ശീല് രചനാ മത്സരം # കോശി ജോൺസൺ (ഷാ) കാണാനെന്തൊരു ശേലാണെ നാരിൽ തീർത്തൊരു കൂടാണെ ഓലത്തുമ്പത്തെ വീടാണെ ഇനിയൊരു തുണയെ തേട്യാലോ!

പുതുവത്സരം

# പുതുവത്സര ഗാന രചനാ മത്സരം ഭ്രമണം എവിടെയും ഭ്രമണം ഭൂമി തിരിയുന്നു ഗോളങ്ങൾ തിരയുന്നു പ്രപഞ്ചം തിരിയുന്നു ഘടികാര സ്പന്ദനം കാതിൽ മുഴങ്ങുന്നു കാലങ്ങൾ മാറുന്നു രോഗങ്ങൾ മാറുന്നു മനുഷ്യനും മാറുന്നു പുതിയ യുഗത്തിലേക്കൊരു ദൃഷ്ടിയാകാമോ നവ മാധ്യമങ്ങളും നവ നവ ശീലങ്ങൾ പുതുവത്സരത്തിൽ മാറ്റുമോ ശീലങ്ങൾ പുതിയൊരു ലക്ഷ്യവും പുത്തൻ പ്രതീക്ഷകൾ നവകിരണങ്ങൾ പുതുനാമ്പുകൾക്ക് ജീവൻ പകരട്ടെ.. ഈ പുതുവത്സരത്തിൽ. ലക്ഷ്യങ്ങൾ സീമകൾക്കപ്പുറം കൈത്തുമ്പിലൊതുങ്ങുമീ ലോകം ചിന്തകൾ ചിത്രങ്ങളാകുന്ന കാലം വിദൂരമല്ല പ്പൊഴും മറ്റൊരു പ്രകൃതിയെ കണ്ടെത്തുംവരെ സ്നേഹിച്ചിടാം ഈ ഭൂമിയെ അറിവൊരു തരി പകരുവാൻ അജ്ഞതയകറ്റുവാൻ അഴിമതി തുടയ്ക്കുവാൻ അന്ധവിശ്വാസങ്ങളകറ്റുവാൻ പുതിയ പ്രഭാതം കാണുവാൻ പഴയ ശീലങ്ങൾ വെടിയുവാൻ ആടിത്തിമിർത്തൊരാ മാരി മൂലം കാഞ്ചനക്കൂട്ടിലെ പക്ഷി പോലെ പാരതന്ത്ര്യത്തിൻ രുചിയറിഞ്ഞു പ്രകൃതി തൻ മധുര പ്രതികാരം തിരിച്ചറിഞ്ഞു . നവ മാധ്യമങ്ങളിൽ നവലോകമായ് അന്ധവിശ്വാസങ്ങൾ ക്കറുതി വരുത്താൻ മയക്കുമരുന്നിന്നടിമപ്പെടാത്തൊരു രണരഹിത പുതു ലോകം പുലരട്ടെ പുലരാൻ കൊതിക്കുന്ന രാവു പോലെ വിടരാൻ കൊതിക്കുന്ന പൂവു പോലെ പുതുമ തൻ വസന്തം പുതുവത്സരത്തിൽ ആശംസ...

കാവ്യ തീർത്ഥം എട്ടു വരി കവിത രചനാ മത്സരം

ഇതളായ് കൊഴിഞ്ഞൊരെൻ മോഹ സ്വപ്നങ്ങൾക്കൊരു.  വാകദളത്തിൻ ചാരുതയുണ്ടാ യിരിന്നു. ആയിരം കണ്ണുകൾ കാത്തിരുന്നൊരു കാലമുണ്ടാ യിരുന്നു. അതിനൊരു പ്രണയത്തിൻ നിറമുണ്ടായിരുന്നു. എല്ലാമെൻ കഴിവെന്നഹങ്കരിച്ചൊരു കാലമുണ്ടായിരുന്നു. പുച്ഛമെൻ കൺകോണിൽ വിടർന്നൊരു  നോട്ടമുണ്ടായിരുന്നു. ഒരു തെന്നലിൽ വീഴുവാനിടയുള്ള വാകദളമെന്നറിയാതെ. ഒരു ചൂടിൽ വാടുമെന്നറിയാതൊരു ദളം.. ഞാൻ..

കാവ്യ ധ്വനി മറുവരി

# മറുവരി കവിതാ രചന മത്സരം # കോശി ജോൺസൺ (ഷാ) മഴയെ പ്രണയിക്കും വേഴാമ്പലെന്ന പോൽ. ഊഷരഭൂമിയിൽ തളിർക്കുവാൻ കൊതിക്കുമാ തളിരു പോൽ. കാലമായ് കാത്തിടുമൊരു കവിത ജനിച്ചിടാൻ . പുതിയൊരു കവിതൻ ജന്മമെടുക്കുവാൻ. അറിവിന്റെ ഉറവ തേടിയാ സാഗര യകതാരിൽ . യാനത്തിലേറിയൊരു യാത്ര തുടങ്ങട്ടെ . പുതിയൊരു കവിതയ്ക്ക് ബീജം തേടിയാ യാത്രയിൽ. കണ്ടു തീർന്നതല്ലാതെയറിവിൽ നിന്നുറവയെടുക്കുമോരായിരം പൂർണ്ണ ചന്ദ്രന്മാരെ കണ്ടീ മനം. അയഥാർഥ ബോധമണ്ഡലങ്ങളിൽ. കവിത വിരിഞ്ഞു നറുമണം പടർത്തിയാ കാവ്യലോകത്തിൽ. ആയിരം സൂര്യനുദിച്ചപോൽ. ദീപ്ത മേകുവാൻ ..ഒരായിരം മനമതിൽ..

ദൃശ്യാധിഷ്ഠിത കുറുങ്കവിത

#ദൃശ്യാധിഷ്ഠിത കുറുങ്കവിത രചനാ മത്സരം # കോശി ജോൺസൺ വൈദ്യൻ ഹൃസ്വമീ യാത്രയിൽ കാണാതെ പോകാമോ. സ്വർഗ്ഗമീ നാടിൻ ചാരുത. മാമലകൾക്കതിരു ചാർത്തുവാനാവതില്ലാത്ത ചേലുമായ്. മഞ്ഞിൻ നനവാർന്ന പൊന്നു വിളയിക്കുമീ പുണ്യഭൂമി. കാത്തിരിക്കുന്നു വീണ്ടും. കണ്ണിമയ്ക്കാതെ കാണുവാൻ. കൺകുളിർക്കെ കാണുവാൻ. കൂടു കൂട്ടുവാൻ .. എൻ മോഹം.

അക്ഷര കേരളം- ദൃശ്യാധിഷ്ഠിത കുട്ടിക്കവിതാ രചന മത്സരം

#അക്ഷര കേരളം ദൃശ്യാധിഷ്ഠിത    കുട്ടിക്കവിതാ രചനാ മത്സരം അമ്മയില്ലെങ്കിലെന്തു കൊച്ചേ ചേട്ടനറിയാത്ത കാര്യമുണ്ടോ കൂടെ നിന്നാൽ ഞാൻ നിനക്ക് കൂടുതൽ കാര്യങ്ങൾ ചൊല്ലിത്തരാം ചേട്ടനാരെന്നെനിക്കറിയാം ഞാനില്ലേ കൂട്ടിന് വേറെയെന്ത് എണ്ണ വേണേൽ ഞാൻ തൂകിത്തരാം മുട്ട പൊരിച്ചിട്ട് വേണം ബാക്കി അമ്പരന്നീടും അമ്മയൊന്ന് നമ്മുടെ സദ്യകൾ കണ്ട് കണ്ട് എന്തോ കരിയുന്ന മണം വരുന്നോ അയ്യോ ഇതെന്റെ വയറ്റിൽ നിന്നാ..

ദൃശ്യാധിഷ്ഠിത നാടൻപാട്ട് മത്സരം

#ദൃശ്യാധിഷ്ഠിത നാടൻ പാട്ട് മത്സരം # കോശി ജോൺസൺ (ഷാ) ചോറു വിളമ്പാറായോ ട്യേ. ചുട്ടമീന്റെ മണം വരുന്നല്ലോ നങ്ങേലി. പൂച്ച കൊണ്ടാതെ നോക്കണേട്യേ. വയറ്റിനുള്ളിലെ എരപ്പു കേട്ടിട്ട് സഹിക്കണില്ലെടി  നങ്ങേലി.

കാവ്യ ധ്വനി മറുവരി

#കാവ്യ ധ്വനി മറുവരി രചനാ മത്സരം # കോശി ജോൺസൺ (ഷാ) ദുഖ:സ്മൃതികളിൽ ആണ്ടു കിടക്കും മനതാരിതളുകൾ പോലെ വാടും മലരിൻ കൂമ്പിയടഞ്ഞൊരു  മലർമിഴിയെന്നതു പോലെ അളകം വീണൊരു വദനം മെല്ലെ അരുണാസ്തമയ കിരണം പോലെ ചെന്താമര പോൽ കൂമ്പിയണയും വിടർന്നു വിലസാൻ മോഹമുണർത്താൻ

സംസ്കൃതി കലാവേദി ഒറ്റ ചിറകുളള പക്ഷി

# അക്ഷര സാഗരം കവിത രചനാ മത്സരം-സംസ്കൃതി കലാവേദി # കോശി ജോൺസൺ (ഷാ) ഒറ്റച്ചിറകായ് പിറന്നു വീണപ്പോളെൻ. ദുർവിധിയോർത്തു കരഞ്ഞുവോയെൻ തായ്. കൂടെപ്പറക്കുവാനാവാതെ . കുട്ടുകാരെ നോക്കി കരഞ്ഞപ്പോൾ. കൂടെ കൂട്ടിരുന്നെന്നമ്മതൻവാത്സല്യം. കൊക്കിലൊതുങ്ങുമോരിരയുമായ് കൂട്ടിലണയുമോരച്ഛന്റെ വാത്സല്യം. ഏറെപ്പണിപ്പെട്ടു വീണു മെണീറ്റും. മെല്ലെപ്പറന്നൊരാ നാളുകൾ. ഏറെ കരുത്തേകിയെൻ മനം. ഒറ്റച്ചിറകുമായ് വാനം കീഴടക്കീടിനായ്. പ്രണയച്ചിറകറ്റ നീയെന്റെ മറു പക്ഷമാകുവാൻ. പ്രണയമായ് നീയെന്റെ യരികിൽ വന്നപ്പോൾ. ഹൃത്തടം തുറന്നു ഞാൻ സ്വീകരിച്ചല്ലോ. ഇരുചിറകുള്ളൊരു പുതു പക്ഷിയാകുവാൻ.. അതിമോഹമില്ലാത്തൊരു മോഹപ്പക്ഷി...

മറുവരി-അക്ഷര കേരളം പൂന്താനം

# മഹാകവികൾക്കൊരു മറുവരി രചനാ മത്സരം # കോശി ജോൺസൺ (ഷാ) തൊഴിലുമായ്  ഉലകം ചുറ്റി നടക്കുന്നതും മലയാളി. തൊഴിലിനായ് തെണ്ടി നടക്കുന്നതും മലയാളി. തൊഴിലിടങ്ങളൊരുക്കുവാൻ  മുൻപിൽ മലയാളി. തൊഴിലാളി സ്നേഹം പറഞ്ഞു മുടക്കുന്നതും മലയാളി നേതാക്കൾ. കീശ വീർപ്പിക്കാൻ കൊടികുത്തുന്നതും നേതാക്കൾ. കീശ ചോരുന്നതെ വിടേക്കെന്നറിയാത്ത നേതാക്കൾ. തൊഴിലില്ലാ ചൊറികുത്തി നോക്കുകൂലിക്കായ് കാത്തിരിക്കുന്നതും നേതാക്കൾ. വരും തലമുറയെ തെണ്ടുവാൻ പഠിപ്പിക്കുന്നതും നേതാക്കൾ.

ക്രിസ്ത്മസ് ഗാനം

ആർത്തു പാടി സ്തുതിക്കാം ആമോദമായ് പാടാം ആനന്ദ നൃത്തമാടാം കർത്താവിന്റ ജനനത്തിൽ.. (ആർത്തു ) ഉണ്ണിയേശു പിറന്നു നക്ഷത്രങ്ങൾ ഉണർന്നു മാലാഖമാർ പാടി മശിഹായെ സ്തുതിച്ചു. സമാധാന പ്രഭു പിറന്നു പാപികളെ രക്ഷിക്കാനായ് പാരിടത്തിൽ പിറന്നു കാലിത്തൊഴുത്തുയർന്നു താണവരുയർന്നു താരമൊന്നുദിച്ചു കാലിത്തൊഴുത്തിൻ മീതെ അട്ടിടയർ വന്നു  വിദ്വാന്മാർ വന്നു പൊന്ന് മൂരു കുന്തിരിക്കം കാഴ്ചയുമായ് ദൈവസുതനെ കാണ്മാൻ കന്യാമേരി തൻ സുതനായ് ജോസഫിൻ മകനായ് ദാവീദിൻ ഗോത്രത്തിൽ ഉണ്ണിയേശു പിറന്നു ആനന്ദത്തിൻ രാവിൽ മാലാഖമാർ പാടി താളമായ് യുഗങ്ങളായ് മാലോകരേറ്റു പാടി അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ ദൈവ പ്രസാധമുള്ളോർക്കു സമാധാനം